കേരളത്തിൽ കാലവര്‍ഷം ദുര്‍ബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ കാര്യമായി മഴ പെയ്യില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, മഴ കുറഞ്ഞതോടെ പകല്‍ച്ചൂട് വര്‍ധിച്ചിരിക്കുകയാണ്. ഉച്ച സമയങ്ങളിലും വൈകുന്നേരവും കടുത്ത ചൂടാണ് പല സ്ഥലങ്ങളിലും അനുഭവപ്പെടുന്നത്. മഴ കുറഞ്ഞത് കാര്‍ഷിക മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്.
കാലവര്‍ഷ മഴയില്‍ 38 ശതമാനത്തിന്റെ കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയിട്ടുള്ളത്. മഴക്കുറവ് ഏറ്റവും രൂക്ഷമായി തുടരുന്നത് ഇടുക്കി ജില്ലയിലാണ്. 56 ശതമാനം മഴക്കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെ 1407.8 മില്ലി മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടത്. എന്നാല്‍ ഇന്നലെ വരെ പെയ്തത് 867 മില്ലിമീറ്റര്‍ മാത്രമാണ്. 50 ശതമാനം മഴക്കുറവ് നേരിടുന്ന കോഴിക്കോടും വയനാട് ജില്ലയുമാണ് മഴക്കുറവില്‍ ഇടുക്കിക്കു പിന്നിലുള്ളത്.
പാലക്കാട്, കോട്ടയം ജില്ലകളില്‍ 44 ശതമാനവും തൃശൂരില്‍ 42 ശതമാനവുമാണ് മഴക്കുറവ്. മറ്റെല്ലാ ജില്ലകളിലും മഴക്കുറവ് രൂക്ഷമായി തുടരുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group