നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല 15 ക്രൈസ്തവർ കൊല്ലപ്പെട്ടു

മധ്യ നൈജീരിയയിലെ മാംഗുവിലെ ബ്വായ് വില്ലേജിൽ ഫുലാനി തീവ്രവാദികൾ 15 ക്രൈസ്തവരെ അതിക്രൂരമായി കൊലപ്പെടുത്തി.

അക്രമം തുടരുന്ന സാഹചര്യത്തിൽ കൗണ്ടി ചെയർമാൻ മാർക്കസ് അർതു കർഫ്യൂ പ്രഖ്യാപിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫുലാനി തീവ്രവാദികൾ കർഫ്യൂ ലംഘിക്കുന്നത്. കഴിഞ്ഞ മാസം മാംഗുവിനടുത്ത് 40ലധികം ക്രൈസ്തവർ കൊല്ലപ്പെട്ടിരുന്നു.

ബ്വായ് ഗ്രാമത്തിൽ കർഫ്യൂ പ്രഖ്യാപിച്ച് രണ്ട് ദിവസങ്ങൾക്കു ശേഷം ഇന്നലെ രാത്രി 15 പേർ കൂടി കൊല്ലപ്പെട്ടു. സമീപ മാസങ്ങളിൽ 16ലധികം ക്രൈസ്തവ സമൂഹങ്ങളെ തീവ്രവാദികൾ ആക്രമിച്ചിട്ടുണ്ട്. ഡസൻ കണക്കിന് ക്രൈസ്തവർ കൊല്ലപ്പെടുകയും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുകയും വീടുകൾ കത്തിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group