കരുണയുള്ളവരാകുക: ഫ്രാൻസിസ് മാർപാപ്പ.

കരുണയുള്ള മനുഷ്യനായിരിക്കുവാൻ വീണ്ടും വീണ്ടും ആഹ്വാനം നടത്തി ഫ്രാൻസിസ് മാർപാപ്പ.

ഹംഗറി സന്ദർശനത്തിന്‍റെ രണ്ടാം ദിനത്തിൽ കുടിയേറ്റക്കാരും അഭയാർഥികളും അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മാർപാപ്പ.

യുക്രേനിയൻ അഭയാർഥികളെ സ്വാഗതം ചെയ്യുന്ന ഹംഗേറിയൻ ജനതയ്ക്കു ഫ്രാൻസിസ് മാർപാപ്പ നന്ദി പറഞ്ഞു.

ആവശ്യം നേരിടുന്ന ആരെയും സഹായിക്കുന്ന കാരുണ്യത്തിന്‍റെ സംസ്കാരം പിന്തുടരാൻ‌ ആഹ്വാനം ചെയ്തു.

വിശ്വാസികളോ അവിശ്വാസികളെ എന്നതു കണക്കിലെടുക്കാതെ എല്ലാവരോടും സ്നേഹവും സഹാനുഭൂതിയും കാട്ടണമെന്നാണ് സുവിശേഷം നിർദേശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബുഡാപെസ്റ്റിലെ സെന്‍റ് എലിസബത്ത് പള്ളിയിലായിരുന്നു മാർപാപ്പ കുടിയേറ്റക്കാരെ കണ്ടത്. യുക്രെയ്നിൽനിന്നുള്ള അഭയാർഥികളും പങ്കെടുത്തു.

ഇതിനു പിന്നാലെ മാർപാപ്പ തൊട്ടടുത്തുള്ള ‘ദൈവമാതാവിന്‍റെ സംരക്ഷണ’പള്ളിയിലെത്തി ഗ്രീക്ക് കത്തോലിക്കാ സഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേധാവി മെത്രാപ്പാലീത്തൻ ആർച്ച്ബിഷപ് പീറ്റർ ഫുളോപ് കോക്സിസ് മാർപാപ്പയെ സ്വീകരിച്ചു. ഗ്രീക്ക് കത്തോലിക്കരുടെ ബൈസാന്‍റിയൻ ആരാധനാ ശുശ്രൂഷകളിലും മാർപാപ്പ പങ്കെടുത്തു.

ഹംഗറിയിലെ റഷ്യൻ ഓർത്തഡോക്സ് സഭാ പ്രതിനിധി ഹിലാരിയോൺ മെത്രാപ്പോലീത്തയുമായും ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ഊഷ്മളമായിരുന്നുവെന്ന് വത്തിക്കാൻ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group