കെ-ഫോൺ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് എസ്ആർഐടി വരുത്തിയത് ഗുരുതര വീഴ്ചകളെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) കണ്ടെത്തൽ.
സർക്കാരിന്റെ പ്രധാന പദ്ധതിയായ കെ-ഫോണിന്റെ മെല്ലെപ്പോക്കിനും മോശം പ്രകടനത്തിനും കാരണം എസ്ആർഐടിയുടെ വീഴ്ചകളാണെന്നാണ് സിഎജിയുടെ നിരീക്ഷണം.ഏറ്റെടുത്ത ചുമതലകളിൽ ഒന്നുപോലും കാര്യക്ഷമമായി നിറവേറ്റാൻ എസ്ആർഐടിക്ക് കഴിഞ്ഞിട്ടില്ലെന്നും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള ഭാരത് ഇലക്ട്രോണിക്സ് വിളിച്ച യോഗത്തിൽ തങ്ങളുടെ വീഴ്ചകളെല്ലാം എസ്ആർഐടി അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നും ഓഡിറ്റ് പരാമർശത്തിൽ സിഎജി വ്യക്തമാക്കുന്നുണ്ട്.
2022 ഡിസംബറിൽ കെ ഫോണ് കൈവരിക്കേണ്ട പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നിറവേറ്റാൻ എസ്ആർഐടിക്ക് കഴിഞ്ഞില്ല. 339 കിലോമീറ്ററിൽ ഇടേണ്ടിയിരുന്ന എഡിഎസ്എസ് കേബിളിട്ടത് വെറും 219 കിലോമീറ്ററിൽ മാത്രമായിരുന്നു. ജീവനക്കാരുടെ വിന്യാസത്തിലും പോരായ്മകൾ വരുത്തി. കരാറിൽ പറഞ്ഞ ജീവനക്കാരുടെ എണ്ണവും നിലവിൽ നിയോഗിച്ച ജീവനക്കാരുടെ എണ്ണവും തമ്മിൽ വലിയ അന്തരമുണ്ട്.
പദ്ധതി ചുമതല ഏൽപ്പിച്ച ജീവനക്കാർ പകുതിയിലധികം ജോലിക്കെത്തുന്നില്ല. ഉപകരാറുകാരുടെമേൽ എസ്ആർഐടിക്ക് ഒരു നിയന്ത്രണവുമില്ല. വീഴ്ചകൾ പ്രകടമാണെന്നിരിക്കെ വസ്തുതകളും വിവരങ്ങളും വച്ച് ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് കെഫോണിന് എജിയുടെ നിർദേശം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group