നാമകരണ നടപടിക്രമങ്ങളുടെ ഭാഗമായി ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹൊയ്സറുടെ കബറിടം തുറന്നു

വിശുദ്ധ പദവി നാമകരണ നടപടി ക്രമങ്ങളുടെ ഭാഗമായി സെന്‍റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലർ ഓർഡർ സന്യാസസഭാംഗം ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻഹൊയ്സറുടെ കബറിടം തുറന്ന് പരിശോധന നടത്തി. സെന്‍റ് ജോൺസ് ആശുപത്രിയോടാനുബന്ധിച്ചുള്ള കബറിടമാണ് തുറന്നു പരിശോധിച്ചത്.തുടർന്ന് ഭൗതികാവശിഷ്ടങ്ങൾ സെന്‍റ് ജോൺസ് ആശുപത്രി കപ്പേളയിലേയ്ക്ക് മാറ്റി കബറടക്കി. കബറടക്ക ചടങ്ങുകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യ കർമികത്വം വഹിച്ചു. ഭൗതിക ശരീരം ഗ്ലാസ് പേടകത്തിലാക്കിയാണ് പുതിയ കബറിടത്തിലേക്ക് മാറ്റി സ്‌ഥാപിച്ചത്.

കട്ടപ്പന സെന്‍റ് ജോൺസ് ആശുപത്രി , സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഒാഫ് സെന്‍റ് ജോൺ ഓഫ് ഗോഡ്, ബ്രദേഴ്സ് ഓഫ് സെന്‍റ് ജോൺ ഓഫ് ഗോഡ് സഭ ( ഇന്ത്യ), പ്രതീക്ഷാഭവൻ എന്നിവയുടെ സ്ഥാപകനായ ബ്രദർ ഫോർത്തുനാത്തുസ് 2005 നവംബർ അഞ്ചിനാണ് മരിച്ചത്. 2014ൽ സഭാനേതൃത്വം ബ്രദർ ഫോർത്തുനാത്തുസിനെ ദൈവദാസനായി പ്രഖ്യാപിച്ചു.

നാമകരണ നടപടികളുടെ അടുത്ത ഘട്ടത്തിന്‍റെ ഭാഗമായി ഇടുക്കി ജില്ല കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു കബറിട പരിശോധന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group