മനുഷ്യനെക്കാൾ പ്രാധാന്യം വന്യമൃഗങ്ങൾക്ക്‌ നൽകുന്ന കാലഘട്ടത്തിലാണ് ജനങ്ങൾ ജീവിക്കുന്നത് : മാർ റാഫേൽ തട്ടിൽ

മനുഷ്യനെക്കാൾ പ്രാധാന്യം വന്യമൃഗങ്ങൾക്കു നൽകുന്ന കാലഘട്ടത്തിലാണു ജനങ്ങൾ ജീവിക്കുന്നതെന്ന തോന്നലാണ് നിലവിലുള്ളതെന്നും മനുഷ്യനു പ്രാധാന്യം ഇല്ലേ എന്നു ചോദിക്കേണ്ട അവസ്ഥയിലൂടെയാണ് സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന ഞായർ തിരുക്കർമങ്ങൾക്കിടെ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

മലയോര ജനത അഭിമുഖീകരിക്കുന്ന കടുത്ത വന്യമൃഗ പ്രശ്നവും സന്ദേശത്തില്‍ പ്രമേയമായിരുന്നു.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഈ വലിയ ആഴ്ച്‌ചയിൽ സഭ പ്രത്യേകമായി പ്രാർത്ഥനയിൽ ഓർക്കുമെന്നും അവരുടെ വേദന ഏറ്റെടുക്കുമെന്നും സഭ അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമെന്നും മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.

വന്യമൃഗശല്യം പരിഹരിക്കാൻ സർക്കാർ പരിശ്രമിക്കണം. കുടിയേറ്റക്കാരുടെ കണ്ണീർ വീണ രണ്ടു ജില്ലകളാണ് ഇടുക്കിയും വയനാടും. കുടിയേറ്റക്കാർ കള്ളൻമാരല്ല. ഈ നാട്ടിൽ പൊന്നുവിളയിച്ചവരാണ്. കുടിയേറ്റക്കാർ മലയോര നാടിനും ദേശത്തിനും ചെയ്ത‌ സംഭാവനകൾ മറക്കാൻ പാടില്ലാത്തതാണ്. മലയോര കർഷക ജനതയുടെ എല്ലാവിധ ആവശ്യങ്ങൾക്കും സർക്കാരുകൾ ഇടപെടണമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group