അനുമതിയില്ലാതെ ശിശുസംരക്ഷണ കേന്ദ്രം നടത്തിയെന്ന ആരോപണത്തെ തുടർന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് അറസ്റ്റ് ചെയ്ത ഫാ. അനിൽ മാത്യുവിനെ കോടതി രണ്ടാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. സി.എം.ഐ സഭാംഗമായ ഫാ. അനിൽ മാത്യുവിനെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. മതപരിവർത്തനത്തിനു ശ്രമിച്ചുവെന്ന കുറ്റവും വൈദികനെതിരെ ചുമത്തിയിട്ടുണ്ട്.
ഭോപ്പാലിൽ നിന്ന് 20 കിലോമീറ്റർ അകലെ താര സവാനിയയിലാണ് വൈദികന്റെ നേതൃത്വത്തിലുള്ള കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന 68 അന്തേവാസികളിൽ 26 പേർ വീടുകളിലേക്കു മടങ്ങിയിരുന്നു. ഇതിനിടെ കുട്ടികളെ കാണാതായെന്ന ആരോപണം ഉയരുകയായിരുന്നു. ആരോപണത്തെ തുടർന്ന് ജില്ലാ പ്രോഗ്രാം ഓഫീസർ പരിശോധന നടത്തുകയും ശിശുസംരക്ഷണ കേന്ദ്രത്തിന് അനുമതിയില്ലെന്ന റിപ്പോർട്ട് പൊലീസിനു നൽകുകയുമായിരുന്നു. ഇതിനുപിന്നാലെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗങ്ങളും കേന്ദ്രത്തിൽ പരിശോധന നടത്തുകയും ചെയ്തു.
ശിശു സംരക്ഷണ കേന്ദ്രത്തിനെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സി.എം.ഐ പ്രൊവിൻഷ്യൽ ഫാ. ജോൺ ഷിബു പള്ളിപ്പാട്ട് അറിയിച്ചു. ശിശുസംരക്ഷണ കേന്ദ്രമല്ല, മറിച്ച് പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്.രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും രേഖാമൂലമുള്ള അനുമതിയോടെയാണ് കുട്ടികളെ ഹോസ്റ്റലിൽ പ്രവേശിപ്പിച്ചിരുന്നത്.സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശപ്രകാരം പെൺകുട്ടികളുടെ ഹോസ്റ്റലായി വകുപ്പിന്റെ പോർട്ടലിൽ ഈ സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group