താമരശ്ശേരി രൂപതയിലും ‘ദി കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിക്കും

‘ദി കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ ഒരുങ്ങി താമരശ്ശേരി രൂപതയും. താമരശ്ശേരി രൂപതയുടെ കെ.സി.വൈ.എം യൂണിറ്റുകളിൽ ചിത്രം പ്രദർശിപ്പിക്കാനാണ് തീരുമാനം.

സിനിമ കാണണമെന്ന് കത്തോലിക്ക യുവജന വിഭാഗമായ കെ.സി.വൈ.എം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതലാണ് ചിത്രം പ്രദർശിപ്പിക്കുക.

തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശ്ശേരി കെ.സി.വൈ.എം ആരോപിച്ചു. 300 ക്രിസ്ത്യൻ പെൺകുട്ടികൾ മതം മാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദർശിപ്പിപ്പിക്കാൻ ആവശ്യപ്പെട്ടതെന്നും കെ.സി.വൈ.എം പ്രസിഡൻ്റ് റിച്ചാർഡ് ജോൺ പ്രതികരിച്ചു.

പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. അതിൽ വർഗീയത കലർത്തുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും രൂപത പറയുന്നു.
കുട്ടികൾക്ക് മുന്നിൽ ഒരിക്കലും ഒരു വർഗീയ ആശയത്തെക്കുറിച്ച് പറയാൻ ഒരു തരത്തിലും പരിശ്രമിച്ചിട്ടില്ലെന്ന് രൂപതയുടെ മീഡിയ ഡയറക്ടർ വിശദീകരിച്ചു. പ്രണയക്കുരുക്കിലാക്കി തീവ്രവാദത്തിലേക്ക് കൊണ്ടുപോകുന്ന ലൗ ജിഹാദ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m