റഷ്യൻ അധിനിവേശത്തെ തുടർന്ന് യുദ്ധഭൂമി മാറിയ യുക്രെയ്നിൽ സേവനമനുഷ്ഠിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നു.
മിസോറാമിൽനിന്നുള്ള സിസ്റ്റർ റൊസേല നുതാംഗി, സിസ്റ്റർ ആൻ ഫ്രിദ എന്നിവരാണു യുക്രെയ്നിൽ ഭക്ഷണക്ഷാമത്തിൽ വലയുന്നത്. എങ്കിലും തങ്ങളുടെ സേവനങ്ങൾ പൂർവാധികം ശക്തിയോടെ തുടരുകയാണ് ഈ സന്യാസിനിമാർ.കീവിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായാണ് ഇവർ രാജ്യത്തു തുടർന്നത്.
യുക്രെയ്ൻകാരായ 37 പേർക്കും കേരളത്തിൽനിന്നുള്ള ഒരു വിദ്യാർഥിക്കും ഒപ്പമാണ് ഇവർ കീവിൽ കെട്ടിടത്തിന്റെ ഗോഡൗണിൽ തുടരുന്നത്. മറ്റു മൂന്നു സിസ്റ്റർമാരും ഇവർക്കൊപ്പമുണ്ട്. കേരളത്തിൽനിന്നുള്ള വിദ്യാർഥി കഴിഞ്ഞ ദിവസമാണ് ഇവർക്കൊപ്പം ചേർന്നത്. സന്യാസിനികളുമായി കഴിഞ്ഞ ദിവസം ഫോണിൽ സംസാരിച്ച ബന്ധുവാണു ഭക്ഷണം തീരുന്നതു സംബന്ധിച്ചു മാധ്യമങ്ങളെ വിവരമറിയിച്ചത്. ഗോഡൗണിൽ എല്ലാവരും സുരക്ഷിതരാണെന്നും അവർ അറിയിച്ചിട്ടുണ്ട്. മലയാളി വിദ്യാർഥിയുടെ ഫോണിൽനിന്നാണ് ഇവർ ബന്ധുക്കളുമായി സംസാരിച്ചത്.
സിസ്റ്റർ റൊസേലയോടും ഫ്രിദയോടും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാൻ നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും അഭയാർഥികളെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനായി ഇവർ ഷെൽട്ടറിൽ തുടരുകയായിരുന്നു.10 വർഷം മോസ്കോയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സിസ്റ്റർ റൊസേല 2013ലാണു യുക്രെയ്നിലെത്തുന്നത്. വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചശേഷം മൂന്നു വർഷം മുന്പാണ് സിസ്റ്റർ ഫ്രിദ യുക്രെയ്നിലേക്കു മാറിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group