വ്യാജ മതനിന്ദാ ആരോപണം; ക്രൈസ്തവ സഹോദരങ്ങളെ കോടതി കുറ്റവിമുക്തരാക്കി

പാക്കിസ്ഥാനിലെ ജരന്‍വാലയില്‍ കലാപത്തിന് കാരണക്കാരെന്ന് ആരോപിക്കപ്പെട്ട് ജയിലിലായിരുന്ന ക്രൈസ്തവ സഹോദരങ്ങളെ പാക്കിസ്ഥാന്‍ കോടതി കുറ്റവിമുക്തരാക്കി. ഇസ്ലാം മതസ്ഥര്‍ വ്യക്തിവിരോധം തീര്‍ക്കുകയായിരുന്നുവെന്ന് നിരീക്ഷിച്ച ഫൈസലാബാദിലെ തീവ്രവാദവിരുദ്ധ കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.

ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് റോക്കി, രാജ എന്നീ സഹോദരങ്ങളെ മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തത്. എന്നാല്‍ ഇസ്ലാം മതവിശ്വാസികള്‍ ക്രൈസ്തവ സഹോദരങ്ങളോടുള്ള വ്യക്തിവിദ്വേഷം തീര്‍ക്കാനായി മതനിന്ദാ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. 2023 ഓഗസ്റ്റ് 16നാണ് ലാഹോറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ജരന്‍വാലയില്‍ വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണം അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m